എന്‍സിപിയിലെ പിളര്‍പ്പ്: കോണ്‍ഗ്രസ് നേതൃത്വവുമായും താക്കറെയുമായും ചര്‍ച്ച ചെയ്യുമെന്ന് ശരത് പവാര്‍; മോഡിക്ക് പരിഹാസം

എന്‍സിപിയിലെ പിളര്‍പ്പ്: കോണ്‍ഗ്രസ് നേതൃത്വവുമായും താക്കറെയുമായും ചര്‍ച്ച ചെയ്യുമെന്ന് ശരത് പവാര്‍; മോഡിക്ക് പരിഹാസം

മുംബൈ: എന്‍സിപിയിലെ പിളര്‍പ്പില്‍ പ്രതികരണവുമായി ശരത് പവാര്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കും.

വിമത നേതാക്കള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും ഒന്നിച്ചിരുന്ന് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രഫുല്‍ പട്ടേലിനും സുനില്‍ തത്കരെയ്ക്കുമെതിരേ നടപടിയെടുക്കുമെന്നും അദേഹം വ്യക്തമാക്കി.

എന്‍സിപിയിലെ തന്റെ ചില സഹപ്രവര്‍ത്തകരെ അഴിമതി ആരോപണങ്ങളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ ഇപ്പോള്‍ സര്‍ക്കാരില്‍ മന്ത്രിമാരായിരിക്കുകയാണെന്നും ശരത്് പവാര്‍ പറഞ്ഞു.

എന്‍സിപി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അവസാനിച്ചതായി പ്രധാനമന്ത്രി രണ്ട് ദിവസം മുന്‍പ് പറഞ്ഞിരുന്നു. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളും അഴിമതി ആരോപണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇതിന് പിന്നാലെ തന്റെ ചില സഹപ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ വലിയ സന്തോഷമുണ്ട്. ഇതോടെ പാര്‍ട്ടിക്തെിരായ എല്ലാ കുറ്റാരോപണങ്ങളും ഇല്ലാതായെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ പ്രധാനമന്ത്രിയോട് നന്ദിയുള്ളവനാണെന്നും അദേഹം പരിഹസിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.