അവിഹിതം തെളിയിക്കാന്‍ കോള്‍ റെക്കോര്‍ഡ്; സ്വകാര്യതയുടെ ലംഘനമാണോയെന്ന് സുപ്രീം കോടതി പരിശോധിക്കും

അവിഹിതം തെളിയിക്കാന്‍ കോള്‍ റെക്കോര്‍ഡ്; സ്വകാര്യതയുടെ ലംഘനമാണോയെന്ന് സുപ്രീം കോടതി പരിശോധിക്കും

ന്യൂഡല്‍ഹി: അവിഹിത ബന്ധം തെളിയിക്കാന്‍ ഹോട്ടല്‍ വാസത്തിന്റെ വിശദാംശങ്ങളും ഫോണ്‍ കോള്‍ വിവരങ്ങളും ആരായുന്നത് സ്വകാര്യതയുടെ ലംഘനമാണോയെന്ന് പരിശോധിക്കാനൊരുങ്ങി സുപ്രീം കോടതി.

അവിഹിതം തെളിയിക്കുന്നതിന് ഭര്‍ത്താവിന്റെ കോള്‍ വിവരങ്ങളും ഹോട്ടല്‍ താമസത്തിന്റെ രേഖകളും പരിശോധിക്കണമെന്ന യുവതിയുടെ ആവശ്യം അംഗീകരിച്ച ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് സുപ്രീ കോടതി നടപടി.

ഹൈക്കോടതിയുടെ നടപടി സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഭര്‍ത്താവ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. പിന്തിരിപ്പനും കിരാതവുമായ നടപടിയാണ് ഇത്. വ്യക്തിപരമായ ആരോപണമാണ് തനിക്കെതിരായ ഭാര്യയുടെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. അവിഹിതം സമൂഹത്തിനെതിരായ കുറ്റകൃത്യമല്ല. എന്നാല്‍ ഇതിന് ആനുപാതികമായല്ല ഹൈക്കോടതിയുടെ നടപടിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.