മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം: വിഎസ്എസ്‌സി ഡയറക്ടര്‍

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം: വിഎസ്എസ്‌സി ഡയറക്ടര്‍

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്ന് വിഎസ്എസ്‌സി ഡയറക്ടര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍. ചാന്ദ്രയാന്‍ 3 ദൗത്യം കൃത്യമായ രീതിയിലാണ് മുന്നേറുന്നതെന്നും വിജയം ഉറപ്പാണെന്നും ശരിയായ കണക്കു കൂട്ടലിലൂടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്ത് എത്തിക്കാനുള്ള പേടകത്തിന്റെ പരീക്ഷണം സെപ്റ്റംബറില്‍ നടക്കുമെന്നും എസ് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് കഴിഞ്ഞ ദിവസം 2.35നാണ് പടുകൂറ്റന്‍ റോക്കറ്റായ എല്‍വിഎം3 എം4 ചാന്ദ്രയാന്‍3 കുതിച്ചുയര്‍ന്നത്.

രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് പേടകം പുറപ്പെട്ടത് ചാന്ദ്ര രഹസ്യങ്ങളുടെ അന്വേഷണ ചരിത്രത്തിലേക്ക് ഇന്ത്യയ്ക്ക് ഒരു പുതിയ കുതിപ്പേകിക്കൊണ്ടാണ്. പേടകം 22-ാം മിനിറ്റില്‍ ആദ്യഭ്രമണപഥത്തിലെത്തി. പ്രതീക്ഷിച്ച പോലെയാണ് സഞ്ചരിക്കുന്നതെന്നും രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.