ബൈക്കില്‍ യുവതിക്കു ലിഫ്റ്റ് കൊടുത്ത യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

ബൈക്കില്‍ യുവതിക്കു ലിഫ്റ്റ് കൊടുത്ത യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു

തിരുവാരൂര്‍: ബൈക്കില്‍ യുവതിക്ക് ലിഫ്റ്റ് കൊടുത്ത യുവാവിനെ ഒരുസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നു. കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെത്.

തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്താണ് സംഭവം. മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. കാട്ടൂര്‍ അകതിയെന്നൂരിലെ പൊതുപ്രവര്‍ത്തകനായിരുന്നു കുമരേശന്‍. കഴിഞ്ഞ ദിവസം വൈകിട്ട് കാണൂരെന്ന സ്ഥലത്തെ ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിക്കൊന്നത്.

യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുവതിക്കും വെട്ടേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേ സമയം കുമരേശന്റെ മരണവിവരം അറിഞ്ഞു നാട്ടുകാര്‍ തിരുവാരൂ‍ര്‍, കുംഭകോണം ഹൈവേ ഉപരോധിച്ചു. പ്രദേശത്തെ മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണു കൊലയ്ക്കു കാരണമെന്നാണ് ആരോപണം. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കുമരേശന്റെ കൊലയ്ക്ക് പിറകിലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.