ന്യൂഡല്‍ഹി : ക്രിപ്‌റ്റോകറൻസി തെറ്റായ കൈകളിൽ എത്താതിരിക്കാൻ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ആസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സാങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളായി മാറുന്ന കാലഘട്ടത്തിൽ നാം ഒരു വലിയ മാറ്റത്തിന്റെ പാതയിലാണെന്ന് , ഡിജിറ്റൽ കാലഘട്ടത്തിന്റ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. പുരോഗതിയുടെയും സമൃദ്ധിയുടെയും അവസരങ്ങളുടെ ഒരു പുതിയ യുഗത്തിനാണ് ലോകം തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കടൽത്തീരത്ത് നിന്നും സൈബർലോകവും ബഹിരാകാശവും വരെ നീളുന്ന വൈവിധ്യമാർന്ന ഭീഷണികളിലുടനീളം നമ്മൾ പുതിയ അപകടസാധ്യതകളും സംഘട്ടനത്തിന്റെ പുതിയ രൂപങ്ങളും അഭിമുഖീകരിക്കുന്നു. സാങ്കേതികവിദ്യ ഇതിനകം തന്നെ ആഗോള മത്സരത്തിന്റെ ഒരു പ്രധാന ഉപകരണമായി മാറിയിരിക്കുന്നു, ഭാവി അന്താരാഷ്ട്ര ക്രമം രൂപപ്പെടുത്തുന്നതിനുള്ള താക്കോൽ," മോഡി പറഞ്ഞു.
ക്രിപ്‌റ്റോ കറന്‍സിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സംവിധാനം അടുത്ത സാമ്പത്തിക വർഷം തന്നെ നടപ്പിലാകും എന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ വെളിപ്പെടുത്തി.