ന്യൂഡൽഹി: കേന്ദ്രം കീഴടങ്ങിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ സമരം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ഡൽഹിയിലേക്ക് പുറപ്പെട്ട ദില്ലി ചലോ മാര്‍ച്ച് 27നാണ് ഡൽഹി അതിര്‍ത്തിലെ സിംഘുവില്‍ എത്തിയത്.
സമരക്കാരെ അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഇതോടെ സിംഘു കര്‍ഷകരുടെ സമരകേന്ദ്രമായി. അതിന് പിന്നാലെ ഡൽഹിയുടെ മറ്റ് അതിര്‍ത്തികളായ ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ എത്തിയതോടെ സമരം കൂടുതല്‍ ശക്തമായി. സംഭവബഹുലമായിരുന്നു ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പോരാട്ടം.
യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെ കഴിഞ്ഞ 19ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സമരത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഡൽഹിയുടെ അതിര്‍ത്തികളില്‍ ഇന്ന് കൂടുതല്‍ കര്‍ഷകരെത്തും. അതിര്‍ത്തികളില്‍ പ്രകടനങ്ങളും ട്രാക്ടര്‍ റാലികളും നടന്നേക്കും.