അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനു വഴങ്ങി താലിബാന്‍ ; തട്ടിക്കൊണ്ട് പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ വിട്ടയച്ചു

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനു വഴങ്ങി താലിബാന്‍ ; തട്ടിക്കൊണ്ട് പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ വിട്ടയച്ചു

കാബൂള്‍: തട്ടിക്കൊണ്ട് പോയ സ്ത്രീ ആക്ടിവിസ്റ്റുകളെ മോചിപ്പിച്ച് താലിബാന്‍ ഭീകരര്‍. യു.എന്‍ അടക്കം പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഭീകരര്‍ സ്ത്രീകളെ വിട്ടയച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നായിരുന്നു ഇതുവരെ ഭീകരരുടെ വാദം.അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയ സ്ത്രീകളെ അര്‍ദ്ധരാത്രി വീടുകളിലെത്തിയും മറ്റുമായിരുന്നു ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട നാലു സ്ത്രീകളാണ് പുറത്തുവന്നതെന്ന് യു എന്‍ മിഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുര്‍സല്‍ അയാര്‍, പര്‍വാന ഇബ്രാഹിം, തമന്ന പയാനി, സഹ്‌റ മുഹമ്മദലി എന്നിവരാണ് മോചിതരായത്. ഇക്കാര്യം യു എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി തെരുവില്‍ പ്രക്ഷോഭം നടത്തിയതിനാണ് താലിബാന്‍ സ്ത്രീകളെ തട്ടിക്കൊണ്ട് പോയത. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് താലിബാന്‍ രംഗത്തെത്തിയിരുന്നു.പ്രതിഷേധക്കാരോടുള്ള പകപോക്കലിനാണ് നേതാക്കളെ തട്ടിക്കൊണ്ട് പോയിരിക്കുന്നതെന്നും ഇത് ഭീകരരുടെ പതിവ് രീതിയാണെന്നും വനിതാ സംഘടനകള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ അടക്കമുള്ള സംഘടനകളും രാജ്യങ്ങളും രംഗത്ത് വന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.