പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യയുടെ മകന്‍ മദ്യം കടത്തുന്നതിനിടെ ലാഹോറില്‍ പിടിയിലായി

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യയുടെ മകന്‍ മദ്യം കടത്തുന്നതിനിടെ ലാഹോറില്‍ പിടിയിലായി


ലാഹോര്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യ ബുഷ്റ ബിബുവിന്റെ മകന്‍ മദ്യം കടത്തുന്നതിനിടെ പിടിയിലായി. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യം കാറില്‍ കടത്തുന്നതിനിടെയാണ് മൂസ മനേക പോലീസിന്റെ വലയിലായത്. തുടര്‍ന്ന് രണ്ടാനച്ഛനു വേണ്ടി ഉന്നതരുടെ കോളുകള്‍ എത്തിയപ്പോള്‍ യുവാവിനെ വ്യക്തിഗത ജാമ്യത്തില്‍ വിട്ടയച്ചു.അതേസമയം, കേസില്‍ നിന്ന് ഊരാനായില്ല.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപത്ത് വെച്ചാണ് മൂസ മനേക പിടിയിലായത്.ഗാലിബ് മാര്‍ക്കറ്റ് പോലീസ് മനേകയ്ക്കും ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ഷഹര്യാര്‍, അഹമ്മദ് എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെയാണ് പഞ്ചാബ് പോലീസ് മേധാവിക്ക് ഉന്നതരുടെ കോളുകള്‍ എത്തിയത്.മെഡിക്കല്‍ പരിശോധനയില്‍ മദ്യം കഴിച്ചതായി തെളിഞ്ഞിരുന്ന ഷഹര്യാര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി.

നാഷണല്‍ അസംബ്‌ളി അംഗമായ പിഎംഎല്‍-എന്‍ നേതാവ് അഹമ്മദ് റാസയുടെയും ബുഷ്റ ബിബുവിന്റെയും മകനാണ് മനേക. പ്രധാനമന്ത്രിയുടെ മകനാണു താനെന്നു പറഞ്ഞ് മൂസ മനേക പോലീസിനോട് തട്ടിക്കയറാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.കണ്ടെടുത്ത മദ്യത്തിന്റെ സാമ്പിള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്താനില്‍ മദ്യം കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും കുടിക്കുന്നതും ശിക്ഷാര്‍ഹമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.