ഉക്രെയ്ന്‍ യുദ്ധത്തിനെതിരെ റഷ്യയിലും പ്രതിഷേധം; നൂറുകണക്കിനു പേര്‍ അറസ്റ്റില്‍

 ഉക്രെയ്ന്‍ യുദ്ധത്തിനെതിരെ റഷ്യയിലും പ്രതിഷേധം; നൂറുകണക്കിനു പേര്‍ അറസ്റ്റില്‍

മോസ്‌കോ: ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ റഷ്യയിലും പരസ്യ പ്രതിഷേധം. മോസ്‌കോയില്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ തെരുവിലിറങ്ങി. ഒവിഡി-ഇന്‍ഫോ മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച വൈകുന്നേരം വരെ 53 റഷ്യന്‍ നഗരങ്ങളിലായി 1,702 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണ്. ആയിരങ്ങള്‍ തെരുവിലിറങ്ങിയ മോസ്‌കോയിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലുമാണ് കൂടുതല്‍ അറസ്റ്റുകളും നടന്നത്. പ്രതിഷേധക്കാര്‍ ആക്രോശിച്ചു: 'യുദ്ധം വേണ്ട!'. ആക്രമണത്തെക്കുറിച്ച് അവര്‍ ഞെട്ടിക്കുന്ന പ്രതികരണങ്ങള്‍ കൈമാറി.

മോസ്‌കോയിലെ പുഷ്‌കിന്‍ ചത്വരത്തില്‍ നടന്ന പ്രതിഷേധത്തില്‍ 2000 പേര്‍ പങ്കെടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരത്തോളം പേര്‍ ഉണ്ടായിരുന്നെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.