അബുദബി രാജ്യാന്തര വിമാനത്താവളത്തില്‍ 30 മിനിറ്റകം കോവിഡ് പരിശോധനാഫലം ലഭിക്കുന്ന സംവിധാനം ഇന്നുമുതല്‍ സജ്ജമാകും. യാത്രാക്കാരുടെ സ്രവമെടുത്ത് ടെർമിനല്‍ 3 യ്ക്ക് സമീപം തയ്യാറാക്കിയ ലാബിലെത്തിച്ചായിരിക്കും പരിശോധന നടത്തുക. യാത്രക്കാരുടെ സമയലാഭവും ഒപ്പം സുരക്ഷയും ലക്ഷ്യമിട്ടാണ് നടപടി. കോവിഡ് പോസിറ്റീവാണെങ്കില്‍ ആരോഗ്യപ്രവർത്തകരുടെ നിർദ്ദശമനുസരിച്ച് തുടർനടപടികള്‍ സ്വീകരിക്കും. സ്രവമെടുക്കുന്ന സമയത്ത് നല്കുന്ന ബാർ കോഡ് അനുസരിച്ച് ഫലം അറിയിക്കും. നടപടിക്രമങ്ങള്‍ക്ക് പരമാവധി രണ്ട് മണിക്കൂറില്‍ താഴെ മാത്രമെ സമയമെടുക്കൂ. നിലവില്‍ സ്രവം ആശുപത്രിയില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്. ഇതിന് ആറുമണിക്കൂറിലേറെ സമയം ആവശ്യവുമായിരുന്നു. പുതിയ രീതിയില്‍ പിസിആർ പരിശോധന നടത്തുന്നതിലൂടെ കാത്തിരിപ്പ് സമയം 30 മിനിറ്റായി കുറയും.