പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വിലകൂടും; വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍

പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 മരുന്നുകള്‍ക്ക് വിലകൂടും; വര്‍ധനവ് ഏപ്രില്‍ ഒന്നു മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആവശ്യ മരുന്നുകളുടെ വില ഏപ്രില്‍ ഒന്നു മുതല്‍ വര്‍ധിക്കും. 10.7 ശതമാനമാകും വില കൂടുക. ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം. ഏറെ ആവശ്യക്കാരുള്ള പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാകുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി വ്യക്തമാക്കി.

പനി, അലര്‍ജി, ഹൃദ്രോഗം, ത്വക്രോഗം, വിളര്‍ച്ച എന്നിവയ്ക്ക് നല്‍കി വരുന്ന അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോള്‍ തുടങ്ങി 800 ഓളം മരുന്നുകളുടെ വിലയാണ് വര്‍ധിക്കാന്‍ പോകുന്നത്. രണ്ട് വര്‍ഷമായി മരുന്നുകള്‍ക്ക് അനിയന്ത്രിതമായ വില കയറ്റമാണുണ്ടായതെന്ന് വിദഗ്ദര്‍ പറയുന്നു.

മരുന്ന് സംയുക്തങ്ങള്‍ക്ക് 15% മുതല്‍ 130% വരെ വില വര്‍ധിച്ചു. മരുന്ന് നിര്‍മാണ വസ്തുക്കളുടെ വില ഉയര്‍ന്നതും നിരക്ക് കൂട്ടാന്‍ കാരണമായി. വിലക്കയറ്റത്തിന് പിന്നില്‍ രാജ്യത്തെ മരുന്നു ഉല്‍പാദക ലോബിയാണെന്നാണ ആരോപണം ശക്തമാണ്. ആയിരത്തോളം ഉല്‍പാദകര്‍ അടങ്ങുന്ന ഈ സംഘം മരുന്നുകള്‍ക്ക് 10 ശതമാനം വില കൂട്ടണമെന്ന് നവംബറില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.