ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് രണ്ടാം തവണയും അധികാരമേറ്റു

ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് രണ്ടാം തവണയും അധികാരമേറ്റു

പനാജി: ഗോവ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും അധികാരമേറ്റു. ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള സത്യവാചകം ചൊല്ലി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് സാവന്ത് രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പനാജിയിലെ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് കാണാനായി പതിനായിരം പേര്‍ എത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ കറുത്ത വേഷവും മാസ്‌കും ധരിക്കരുത് എന്ന നിര്‍ദേശം വിവാദമായി.

പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്രമന്ത്രിമാരയ നിതിന്‍ ഗഡ്കരി, ശ്രീപദ് നായിക്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

വിശ്വജിത് റാണേ, മോവിന്‍ ഗോഡിന്‍ഹോ, രവി നായിക്, നീലേഷ് കബ്രാല്‍, സുഭാഷ് ശിരോദ്കര്‍, രോഹന്‍ ഖൗന്തെ, ഗോവിന്ദ് ഗൗഡെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍. ഇതില്‍ നാലുപേര്‍ സാവന്തിന്റെ ആദ്യമന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു.

40 അംഗ നിയമസഭയില്‍ 20 സീറ്റാണ് ബിജെപി നേതിയത്. മൂന്ന് സ്വതന്ത്രരും എംജിപിയുടെ രണ്ട് എംഎല്‍എമാരുടെയും പിന്തുണ ബിജെപിക്കുണ്ട്. മുഖ്യമന്ത്രിയും 11 മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ ക്യാബിനറ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.