അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിരുന്നുവെന്ന് ഓസ്‌കാര്‍ പ്രൊഡ്യൂസര്‍

അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിരുന്നുവെന്ന് ഓസ്‌കാര്‍ പ്രൊഡ്യൂസര്‍

ലോസ് ഏയ്ഞ്ചലസ്: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ വില്‍ സ്മിത്തിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായിരുന്നുവെന്ന് ഓസ്‌കാര്‍ പ്രൊഡ്യൂസര്‍ വില്‍ പാര്‍ക്കര്‍. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്. സംഭവം നടന്ന് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ഓസ്‌കാര്‍ പ്രൊഡ്യൂസര്‍ പ്രതികരിക്കുന്നത്.

വില്‍ സ്മിത്തിനെ അറസ്റ്റ് ചെയ്യാന്‍ തയാറാണെന്ന് പോലീസ് അറിയിച്ചു. അയാള്‍ക്കെതിരെ കുറ്റം ചുമത്താമെന്ന് പോലീസ് അറിയിച്ചതായി ഓസ്‌കാര്‍ അക്കാദമി പ്രൊഡ്യൂസര്‍ വില്‍ പാര്‍ക്കര്‍ അറിയിച്ചു. എന്നാല്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു അടികൊണ്ട ക്രിസ് റോക്കിന്റെ മറുപടി. ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങിനിടെയാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്.

സംഭവത്തില്‍ ക്രിസ് റോക്കിനോട് ഓസ്‌കര്‍ അക്കാദമി മാപ്പ് പറഞ്ഞിരുന്നു. വേദിയില്‍ അനുഭവിച്ചതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയില്‍ നന്ദിയുണ്ട് എന്നും വാര്‍ത്താകുറിപ്പിലൂടെ അക്കാദമി പറഞ്ഞു.

രോഗിയായ തന്റെ പങ്കാളി ജാദ പിങ്കറ്റ് സ്മിത്തിനെക്കുറിച്ചുള്ള ക്രിസിന്റെ തമാശ അവഹേളനപരമാണെന്ന് പറഞ്ഞാണ് വില്‍ സ്മിത്ത് വേദിയിലെത്തി മുഖത്തടിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.