ഉക്രെയ്‌നിലെ കരിത്താസിന് നേരെ ഷെല്ലാക്രമണം; രണ്ട് വനിതകളടക്കം ഏഴ് മരണം

ഉക്രെയ്‌നിലെ കരിത്താസിന് നേരെ ഷെല്ലാക്രമണം; രണ്ട് വനിതകളടക്കം ഏഴ് മരണം

മരിയുപോള്‍: ഉക്രെയ്ന്‍ നഗരമായ മരിയുപോളിലെ കത്തോലിക്കാ ബിഷപ്പുമാരുടെ ചാരിറ്റബിള്‍ മിഷനായ കാരിത്താസ് ഓഫീസിന് നേരെ റഷ്യന്‍ യുദ്ധ വാഹനം നടത്തിയ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ട് വനിതാ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പടെയാണ് കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാരിത്താസ് സ്‌പെസ് അപലപിക്കുകയും മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

തെക്കുകിഴക്കന്‍ ഉക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോളിനെ ഫെബ്രുവരി 24 നും റഷ്യന്‍ സൈന്യം ആക്രമിച്ചിരുന്നു. നിരന്തരമായി ഉണ്ടായ ബോംബാക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ നശിപ്പിക്കുകയും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

1992 മുതല്‍ ഉക്രെയ്‌നില്‍ ഗ്രീക്ക് കത്തോലിക്കാ സഭ വഴി ചാരിറ്റബിള്‍ സഹായം ചെയ്തുവരികെയും മരിയുപോളിലെ ഓഫീസിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന കാരിത്താസ് ഉക്രെയ്‌നും സംഭവത്തെ അപലപിച്ചു.

വത്തിക്കാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയാണ് കാരിത്താസ് സ്‌പെസും കാരിത്താസ് ഉക്രെയ്‌നും. കാരിത്താസ് ഇന്റര്‍നാഷണലിന്റെ മേല്‍നോട്ടത്തിലാണ് ഈ സ്ഥാപനങ്ങള്‍. കാരിത്താസ് ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് വത്തിക്കാന്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.