അഫ്ഗാനില്‍ കടന്നുകയറി പാകിസ്താന്‍ വ്യോമാക്രമണം; ക്ഷമ പരീക്ഷിക്കരുതെന്ന് താലിബാന്റെ മുന്നറിയിപ്പ്

അഫ്ഗാനില്‍ കടന്നുകയറി പാകിസ്താന്‍ വ്യോമാക്രമണം; ക്ഷമ പരീക്ഷിക്കരുതെന്ന് താലിബാന്റെ മുന്നറിയിപ്പ്

കാബൂള്‍: അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നു. അഫ്ഗാനിസ്ഥാനില്‍ കടന്നു കയറി പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 പേര്‍ മരിച്ചതാണ് താബിലാനെ ചൊടിപ്പിച്ചിരിക്കുന്നത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേര്‍ മരിച്ചതോടെ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താലിബാന്‍ പ്രതിഷേധം അറിയിച്ചു.

ഇനിയും ആവര്‍ത്തിച്ചാല്‍ പാകിസ്താനെ പാഠം പഠിപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം താലിബാന്റെ അവകാശവാദം പാകിസ്താന്‍ നിഷേധിച്ചു. പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദ സംഘം പാകിസ്താനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ വിശദീകരിച്ചത്.

പാകിസ്താന്റെ ഹെലികോപ്ടറുകള്‍ അഫ്ഗാനിലെ രണ്ട് ജില്ലകള്‍ ബോംബാക്രമണത്തില്‍ തകര്‍ത്തുവെന്നും ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഖോസ്റ്റിലെ താലിബാന്‍ നേതാവ് മാവ്ലാവി മുഹമ്മദ് റയീസ് ഹെലാല്‍ പ്രതികരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.