നൈജീരിയയില്‍ അനധികൃത എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടുത്തം; നൂറിലേറെ പേര്‍ മരിച്ചു

നൈജീരിയയില്‍ അനധികൃത എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടുത്തം; നൂറിലേറെ പേര്‍ മരിച്ചു

അബുജ: നൈജീരിയയില്‍ എണ്ണ ശുദ്ധീകരണ ശാലയില്‍ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീ പിടുത്തത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. റിവേഴ്‌സ് സ്റ്റേറ്റില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ശുദ്ധീകരണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

അനധികൃത ബങ്കറിങ് സൈറ്റിലാണ് തീപിടിത്തമുണ്ടായതെന്നും മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊള്ളലേറ്റ് വികൃതമായ നിലയിലാണെന്നും പെട്രോളിയം റിസോഴ്‌സസ് സ്റ്റേറ്റ് കമീഷണര്‍ ഗുഡ് ലക്ക് ഒപിയ പറഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം നിരവധി പേരാണ് രാജ്യത്ത് ഇത്തരത്തില്‍ അനധികൃത എണ്ണ ശാലകളില്‍ തൊഴിലെടുക്കുന്നത്.

സ്‌ഫോടനത്തില്‍ എണ്ണാ വാങ്ങാനെത്തിയ നിരവധി വാഹനങ്ങളും കത്തിനശിച്ചു. സംഭവത്തിനു പിന്നാലെ എണ്ണ ശുദ്ധീകരണ ശാലയുടെ ഉടമ ഒളിവില്‍ പോയതായും അന്വേഷണം ഊര്‍ജിതമാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ മറ്റൊരു അനധികൃത എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.