ഉക്രെയ്‌നിലെ പലായനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഉക്രെയ്‌നിലെ പലായനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പാരിസ്: റഷ്യന്‍, ഉക്രെയ്ന്‍ സേനകള്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന ലുഹാന്‍സ് മേഖലയില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. ഫ്രഞ്ച് ടി.വി ചാനലായ ബി.എഫ്.എമ്മിലെ ഫ്രെഡറിക് ലെ ക്ലര്‍ക്ക്-ഇംഹോഫാണ് റഷ്യന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. 32 വയസായിരുന്നു.

പൗരന്മാരെ ഒഴിപ്പിക്കുന്ന വാഹനത്തിനു നേരേ റഷ്യ നടത്തിയ ആക്രമണത്തിലാണ് മാധ്യമപ്രവര്‍ത്തകന് ജീവന്‍ നഷ്ടമായത്.

'യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യം ലോകത്തെ അറിയിക്കാന്‍ ഫ്രെഡറിക് ലെ ക്ലര്‍ക്ക്-ഇംഹോഫ് ഉക്രെയ്‌നിലായിരുന്നു. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ പലായനം ചെയ്യുന്ന സാധാരണക്കാര്‍ സഞ്ചരിച്ച ഒരു ബസിലായിരുന്നു ഫ്രെഡറിക് ഉണ്ടായിരുന്നത്. അതിനിടെയാണ് വാഹനത്തിനു നേരേ ആക്രമണമുണ്ടായത് - പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ജീവന്‍ പണയം വെച്ച് ഉക്രെയ്‌നില്‍നിന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഫ്രാന്‍സ് നിരുപാധിക പിന്തുണ നല്‍കുമെന്ന് മാക്രോണ്‍ ആവര്‍ത്തിച്ചു. ബി.എഫ്.എം ടി.വിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.