ഉക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ച് റഷ്യന്‍ അനുകൂല കോടതി

ഉക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത മൂന്ന് വിദേശികള്‍ക്ക് വധശിക്ഷ വിധിച്ച് റഷ്യന്‍ അനുകൂല കോടതി

മോസ്‌ക്കോ: ഉക്രെയ്‌നു വേണ്ടി യുദ്ധം ചെയ്ത രണ്ട് ബ്രിട്ടീഷുകാര്‍ക്കും ഒരു മൊറോക്കോ പൗരനും റഷ്യന്‍ അനുകൂല കോടതി വധശിക്ഷ വിധിച്ചു. ചാര പ്രവര്‍ത്തനം, തീവ്രവാദം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. റഷ്യന്‍ അധീനതയിലുള്ള ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ സുപ്രീം കോടതിയാണ് യുദ്ധത്തടവുകാരായ മൂന്നു പേരെ വിചാരണ ചെയ്തത്.

വധശിക്ഷയ്‌ക്കെതിരേ ഹര്‍ജി നല്‍കുമെന്ന് ഇവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഹര്‍ജി നല്‍കാന്‍ ഒരു മാസം സമയമുണ്ട്. വിധിയില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതികരിച്ചു. ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം യുദ്ധത്തടവുകാര്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.