ഒഹായോ ഹൈവേയിലുണ്ടായ വാഹനങ്ങളുടെ കൂട്ടിയിടിയില്‍ നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഒഹായോ ഹൈവേയിലുണ്ടായ വാഹനങ്ങളുടെ കൂട്ടിയിടിയില്‍ നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക്

സാന്‍ഡുസ്‌കി (ഒഹായോ): അമേരിക്കന്‍ സംസ്ഥാനമായ ഒഹായോ ഹൈവേയിലുണ്ടായ വാഹനങ്ങളുടെ കൂട്ടിയിടിയില്‍ നാലു മരണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോള്‍ അറിയിച്ചു. മഞ്ഞു പുതഞ്ഞു കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അന്‍പതോളം വാഹനങ്ങള്‍ അപകടത്തില്‍പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

എറി കൗണ്ടിയിലെ ഒഹിയോ ടേണ്‍പൈക്കില്‍ കിഴക്കോട്ടുള്ള പാതയിലാണ് അപകടമുണ്ടായത്. രണ്ട് ദിശകളും അടച്ചു.ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളില്‍ കറുത്ത പിക്കപ്പ് വാഹനങ്ങളുടെ മുകളില്‍ കിടക്കുന്നതായി കാണാം. മീഡിയനും ട്രെയിലറിനും ഇടയില്‍ തകര്‍ന്ന സെമിട്രക്കുകളും മറ്റു വാഹനങ്ങളും കാണാം.


വാഹനാപകടത്തിന്റെ ദൃശ്യം

പുറത്തെ കഠിനമായ ശൈത്യ കാലാവസ്ഥ യാത്രയ്ക്ക് അനുകൂലമല്ലെന്നും അപകടത്തില്‍ പ്രതികൂല കാലാവസ്ഥ പ്രധാന പങ്കു വഹിച്ചതായും ഒഹായോ സ്റ്റേറ്റ് ഹൈവേ പട്രോള്‍ അപകടത്തെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

മഞ്ഞിലൂടെ വാഹനമോടിക്കേണ്ടി വന്നാല്‍ സാവധാനം സഞ്ചരിക്കുകയും കാറുകള്‍ക്കിടയില്‍ കൂടുതല്‍ ഇടം അനുവദിക്കുകയും ചെയ്യുന്നതുള്‍പ്പെടെ മുന്‍കരുതലുകള്‍ എടുക്കാന്‍ ഹൈവേ പട്രോള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

അതേസമയം കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങളോ പരിക്കേറ്റവരുടെ നിലവിലെ സ്ഥിതിയോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.