ന്യൂഡല്‍ഹി: ആറാം ഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 57.7 ശതമാനം പോളിങ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 58 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. പോളിങ് ശതമാനത്തില്‍ നേരിയ മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
എട്ട് മണ്ഡലങ്ങള്‍ തിരഞ്ഞെടുപ്പ് നടന്ന ബംഗാളിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 72.76 ശതമാനം. എന്നാല്‍ യുപിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിങ് കുറഞ്ഞു. ഇന്ത്യ സഖ്യം പ്രതീക്ഷ വയ്ക്കുന്ന ദില്ലിയിലും ഹരിയാനയിലും പോളിങ് ഇടിഞ്ഞു. മുന്‍ ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിംഗ് നീങ്ങിയത്.
പോളിംങ് വൈകിയതില്‍ വോട്ടിങ് മെഷിനിതെിരെ ഒഡിഷയിലും ബംഗാളിലും പരാതിയുയര്‍ന്നു. മെഷീനില്‍ ബാറ്ററി കുറവാണെന്ന് പറഞ്ഞ് തിരിച്ചയച്ചതില്‍ ബൃന്ദ കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
വോട്ടിംഗ് മെഷീനെതിരെ നടക്കുന്ന കള്ളപ്രചാരണം ജനങ്ങളില്‍ വലിയ സംശയമുണ്ടാക്കിയിട്ടുണ്ടെന്നും പോളിങ് ശതമാനം കുറയാന്‍ ഇത് കാരണമായെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി സഥാനാര്‍ത്ഥിക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാജപ്രചാരണം ശക്തമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
ജാര്‍ഗ്രാമില്‍ ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ കല്ലേറുണ്ടായത്. പോളിങ് ഏജന്റുമാരെയും പ്രവര്‍ത്തകരെയും അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് അനന്ത് നാഗ് രജൗരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മെഹബൂബ മുഫ്തി റോഡിലിരുന്ന് പ്രതിഷേധിച്ചു.
ആറാം ഘട്ടത്തോടെ 486 മണ്ഡലങ്ങളിലെ പോളിങ്് പൂര്‍ത്തിയായി. അവേശഷിക്കുന്ന 57 മണ്ഡലങ്ങളില്‍ ജൂണ്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.