മകന്‍ മരിച്ചത് അറിഞ്ഞില്ല! അന്ധരായ ദമ്പതികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം

മകന്‍ മരിച്ചത് അറിഞ്ഞില്ല! അന്ധരായ ദമ്പതികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം

ഹൈദാരാബാദ്: അന്ധരായ ദമ്പതികള്‍ മകന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. ഹൈദാരാബാദിലാണ് ദാരുണമായ സംഭവം. ബ്ലൈന്‍ഡ് കോളനിയിലെ വീട്ടില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം വന്നതോടെ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും 30 കാരനായ ഇളയ മകന്‍ പ്രമോദുമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്.

ഭക്ഷണത്തിനും വെള്ളത്തിനുമായി ദമ്പതികള്‍ മകനെ വിളിച്ചെങ്കിലും മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അവശരായതിനാല്‍ ഇവരുടെ ശബ്ദം അയല്‍വാസികള്‍ക്കും കേള്‍ക്കാനായിരുന്നില്ലെന്നും നാഗോള്‍ ഇന്‍സ്‌പെക്ടര്‍ സുര്യനായ്ക് പറഞ്ഞു. പൊലീസ് വീട്ടിലെത്തുമ്പോള്‍ ദമ്പതികള്‍ ആഹാരം കിട്ടാതെ അര്‍ധബോധാവസ്ഥയിലായിരുന്നു. രക്ഷപ്പെടുത്തിയ ഇവര്‍ക്ക് പൊലീസ് വെള്ളവും ഭക്ഷണം നല്‍കി.

പ്രമോദ് നാലോ അഞ്ചോ ദിവസം മുന്‍പ് ഉറക്കത്തില്‍വച്ച് മരിച്ചിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. മരണ കാരണം റിപ്പോര്‍ട്ട് കിട്ടിയാലെ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.