ക്രിസ്തുമസ് തലേന്നും വേട്ടയാടൽ; ബംഗ്ലാദേശിൽ പാതിരാ കുർബാനയ്ക്കിടെ ക്രൈസ്‌തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ വ്യാപകമായി കത്തിച്ചു

ക്രിസ്തുമസ് തലേന്നും വേട്ടയാടൽ; ബംഗ്ലാദേശിൽ പാതിരാ കുർബാനയ്ക്കിടെ ക്രൈസ്‌തവ ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ വ്യാപകമായി കത്തിച്ചു

ധാക്ക: ബംഗ്ലാദേശിൽ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ 17 വീടുകൾക്കാണ് അജ്ഞാതർ തീയിട്ടത്. ചിറ്റഗോംഗ് ഹില്‍ ട്രാക്സിലെ നോട്ടുന്‍ തോങ്ജിരി ത്രിപുര പാരയിലാണ് അതിക്രമം നടന്നത്.

ആളുകൾ ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്താണ് തീവയ്പ്പ് നടന്നത്. ഇവരുടെ അഭാവം മുതലെടുത്ത് അക്രമികൾ വീടുകൾ കത്തിക്കുകയായിരുന്നു. പ്രദേശത്തെ ആകെയുള്ള 19 വീടുകളില്‍ 17 ണ്ണവും പൂര്‍ണമായും കത്തി നശിച്ചു. രണ്ടു വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി. 

അക്രമി സംഘത്തിൽപ്പെട്ട നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജ്ഞാതര്‍ തങ്ങളുടെ വീടിന് തീവച്ചവർ ആരാണെന്ന് അറിയില്ലെന്ന് ഇരകൾ പൊലീസിനോട് പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ ഇത്തരമൊരു സംഭവം ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

ആക്രമണത്തിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് ഉടൻ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.