വ്യാജ രാജ്യദ്രോഹക്കുറ്റം; കത്തോലിക്കാ പുരോഹിതനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് ബെലാറുസ് ഭരണകൂടം

വ്യാജ രാജ്യദ്രോഹക്കുറ്റം; കത്തോലിക്കാ പുരോഹിതനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് ബെലാറുസ് ഭരണകൂടം

ബെലാറുസ് : കത്തോലിക്കാ പുരോഹിതൻ ഫാ. ഹെൻറിഖ് അകലാറ്റോവിച്ചിനെ 11 വർഷത്തെ തടവിന് ശിക്ഷിച്ച് കിഴക്കൻ യൂറോപ്പിലെ രാജ്യമായ ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ. മനുഷ്യാവകാശ സംഘടനാ പ്രതിനിധി വിയാസ്‌നയാണ് ഈ വാർത്ത പുറത്തുവിട്ടത്. 2023 നവംബറിലാണ് ഫാ. ഹെൻറിഖ് അകലാറ്റോവിച്ച് രാജ്യദ്രോഹക്കുറ്റം ആരോപണത്തിന്മേൽ അറസ്റ്റിലാകുന്നത്.

64 കാരനായ ഫാ. ഹെൻറിഖ് തനിക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം അടക്കമുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. 1991 ൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം രാഷ്ട്രീയ തടവുകാർക്കെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾക്ക് ബെലാറുസിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ കത്തോലിക്കാ പുരോഹിതനാണ് ഫാ. അകലാറ്റോവിച്ച്. ജനുവരിയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് നൂറ് കണക്കിന് വൈദികരെ ഭയപ്പെടുത്താനും നിശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ് കഠിനമായ ഈ ശിക്ഷയെന്ന് വിയാസ്‌ന പ്രതിനിധി പവൽ സപെൽക പറഞ്ഞു.

അറസ്റ്റിലാകുന്നതിന് മുമ്പ് ഫാ. ഹെൻറിഖിന് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്നും കാൻസറിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്നും വിയാസ്‌ന സെന്റർ അനുസ്മരിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.