'സെലൻസ്‌കി ഏകാധിപതി, ഉക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല' ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്

'സെലൻസ്‌കി ഏകാധിപതി, ഉക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല' ; ആരോപണവുമായി ഡൊണാൾഡ് ട്രംപ്

മിയാമി: ഉക്രെയ്ന്‍ പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സമൂഹ മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് ആരോപിച്ചു.

“സെലന്‍സ്‌കി ഉക്രെയ്നില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല. ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്. തിരഞ്ഞെടുപ്പുകളില്ലാത്ത ഒരു ഏകാധിപതിയായ സെലെൻസ്‌കി വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ രാജ്യം അവശേഷിക്കില്ല. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഞങ്ങൾ വിജയകരമായി നടത്തിവരികയാണ്. ട്രംപിന് മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.’’– ഡൊണൾഡ് ട്രംപ് പറഞ്ഞു.

അതേസമയം റഷ്യ നല്‍കുന്ന തെറ്റായ വിവരങ്ങളിലാണ് ട്രംപ് ജീവിക്കുന്നതെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.