'ഉന്നതര്‍ കൂളായി നടന്നു വരും; ജയിലിലേക്ക് പോകേണ്ടി വന്നാല്‍ കുഴഞ്ഞു വീഴും': പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

'ഉന്നതര്‍ കൂളായി നടന്നു വരും; ജയിലിലേക്ക് പോകേണ്ടി വന്നാല്‍ കുഴഞ്ഞു വീഴും': പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചില ഉന്നതര്‍ കോടതിയിലേക്ക് കൂളായി നടന്നു വന്ന ശേഷം കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദ കുമാറിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.

ആരോഗ്യ സ്ഥിതി ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെ ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി. ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മറ്റു ചിലര്‍ ജയിലിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ കുഴഞ്ഞു വീഴുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

പാതിവില തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ആനന്ദ കുമാര്‍. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആനന്ദ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജലിയിലുകളിലെ ചികിത്സാ സംവിധാനങ്ങള്‍ എത്രമാത്രം കാര്യക്ഷമമാണെന്ന് കോടതിയെ അറിയിക്കാന്‍ ജയില്‍ മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.