ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നു; സ്ഥിരീകരിച്ച് പാക് മാധ്യമം

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്റെ വ്യോമതാവളം തകർന്നു; സ്ഥിരീകരിച്ച് പാക് മാധ്യമം

ഇസ്ലാമബാദ്: ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താന്റെ വ്യോമതാവളം തകർന്നു. റഹിം യാർ ഖാൻ വ്യോമതാവളം തകർന്നെന്ന് സ്ഥിരീകരിച്ച് പാക് മാധ്യമമായ ഡാൺ. വ്യോമതാവളത്തിന് ഉണ്ടായ വ്യാപക നാശനഷ്ടങ്ങൾ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക്-യുഎഇ നയതന്ത്ര പങ്കാളിത്തത്തോടെ നിർമ്മിച്ച വ്യോമതാവളമാണിത്.

ദൃശ്യങ്ങളിൽ വ്യോമതാവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് പുനരുപയോഗിക്കാൻ കഴിയാത്തവിധം കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യക്തമാണ്. ആക്രമണത്തിൽ റൺവേയുടെ മധ്യഭാഗത്ത് ഒരു വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. കെട്ടിടങ്ങളുടെ തൂണുകളും ചുമരുകളും തകർന്നനിലയിലാണ്.

പാകിസ്താന്റെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളിലൊന്നാണ് റഹിം യാർ ഖാൻ, ഇന്ത്യയുടെ കൃത്യതയുള്ള ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ഇസ്ലാമാബാദിന്റെ സൈനിക ശേഷിക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇന്ത്യക്കെതിരായ പാകിസ്താൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിരുന്നു റഹീം യാർ ഖാനെതിരെയുള്ള ആക്രമണം.

പാകിസ്താന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനും കൊളാറ്ററൽ നാശനഷ്ടങ്ങൾ കുറയ്‌ക്കുന്നതിനും ശ്രദ്ധാപൂർവ്വം കണക്കാക്കിയ നീക്കത്തിന്റെ ഭാഗമായാണ് വ്യോമതാവളം ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ സർക്കാർ സ്ഥിരീകരിച്ചു. ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇന്ത്യ ഭീകര ക്യാമ്പുകൾ ആക്രമിച്ചിരുന്നു. ഇനിയയുടെ ആക്രമണത്തിൽ പാകിസ്താൻ സാങ്കേതിക സ്ഥാപനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റഡാർ സൈറ്റുകൾ, ആയുധ സ്റ്റോറുകൾ എന്നിവയ്‌ക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.