ഫ്രാൻസിൽ ദേവാലയത്തിന് നേരെ തീവ്രവാദികളുടെ ആക്രമണം; ‘അള്ളാഹു അക്ബര്‍’ വിളികളുമായി വൈദികനെ ആക്രമിച്ചു

ഫ്രാൻസിൽ ദേവാലയത്തിന് നേരെ തീവ്രവാദികളുടെ ആക്രമണം; ‘അള്ളാഹു അക്ബര്‍’ വിളികളുമായി വൈദികനെ ആക്രമിച്ചു

പാരീസ്: ഫ്രാന്‍സില്‍ ക്രൈസ്തവ ദേവാലയത്തിന് നേരെ വീണ്ടും തീവ്രവാദികളുടെ ആക്രമണം. അവിഗ്നണിലെ നോട്രെ-ഡാം-ഡി-ബോൺ-റെപ്പോ ദേവാലയത്തിനും ഇടവക വൈദികനും  നേരെയാണ് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. മെയ് പത്തിന് നടന്ന ആക്രമണത്തിന്റെ വാർത്ത ഇപ്പോളാണ് പുറം ലോകം അറിയുന്നത്.

ശനിയാഴ്ച ദിവ്യബലി കഴിഞ്ഞപ്പോൾ ഏകദേശം 15 യുവാക്കള്‍ ഇടവക വികാരിയായ ഫാദര്‍ ലോറന്റ് മിലനെ സമീപിക്കുകയായിരുന്നു. ആദ്യം ക്രിസ്തുമതത്തില്‍ ചേരാന്‍ ആ​ഗ്രഹം പ്രകടിപ്പിച്ചവർ പിന്നീട് ക്രിസ്തുവിനെ അപമാനിക്കുന്ന നിന്ദാവചനങ്ങള്‍ ഉച്ചരിച്ച് പ്രകോപിതരായി. തുടര്‍ന്ന് ‘അള്ളാഹു അക്ബര്‍’ എന്ന് വിളിച്ചുകൊണ്ട് വൈദികനെ ശാരീരികമായി ആക്രമിക്കുകയും ദേവാലയത്തിലെ കാസയും ചെക്ക്ബുക്കും പെയ്ന്റിങും അപഹരിക്കുകയും ചെയ്തു.

‘അവര്‍ പള്ളിയില്‍ കയറി ക്രൈസ്തവ വിശ്വാസത്തെ അപമാനിച്ചു. ശേഷം ‘ഞങ്ങള്‍ ഇനിയും വരും, പള്ളി കത്തിച്ചു ചാമ്പലാക്കും’ എന്ന് ഭീഷണി മുഴക്കി. ഇടവക ജനങ്ങളുടെ ശാന്തതയും സംയമനവുമാണ് കൂടുതല്‍ അക്രമം ഒഴിവാക്കാന്‍ സഹായിച്ചത്.’ ഫാദര്‍ മിലന്‍ പറഞ്ഞു. മെയ് ഏഴിനും സമാനമായ സംഭവമുണ്ടായി. ഇടവക യോഗത്തിനിടെ ഒരു കൂട്ടം യുവാക്കള്‍ പള്ളിയുടെ ജനലുകള്‍ ഇടിച്ച് തകര്‍ത്തു. മെഴുകുതിരികളും കമ്പ്യൂട്ടറും മോഷ്ടിച്ചു- ഫാദർ പറഞ്ഞു.

‘പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം കുറ്റകൃത്യങ്ങള്‍ കൂടുതലുള്ള പ്രദേശമാണ്. വിശ്വാസികളുടെ സംയമനവും ധൈര്യവും പ്രശംസനീയമാണ്.'- ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സോയിസ് ഫോണ്‌ലുപ്പ് പറഞ്ഞു.

2025ല്‍ ഫ്രാന്‍സിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ അക്രമങ്ങള്‍ വളരെയേറെ വര്‍ധിച്ച് വരികയാണെന്നതിന്റെ അവസാനത്തെ തെളിവാണ് ഈ സംഭവം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.