അമേരിക്ക പ്രോലൈഫ് വസന്തത്തിലേക്ക് ; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ ഓരോന്നായി അടച്ചുപൂട്ടുന്നു

അമേരിക്ക പ്രോലൈഫ് വസന്തത്തിലേക്ക് ; ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ ഓരോന്നായി അടച്ചുപൂട്ടുന്നു

വാഷിങ്ടൺ ഡിസി: അമേരിക്കയിൽ ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ച് പൂട്ടുന്നതായി റിപ്പോർട്ട്. സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് മിഷിഗനിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ് സംസ്ഥാനത്തുള്ള നാല് ആരോഗ്യ കേന്ദ്രങ്ങള്‍ അടുത്തിടെ അടച്ചുപൂട്ടി. 

അപ്പര്‍ പെനിന്‍സുല മേഖലയില്‍ ഗര്‍ഭഛിദ്രം ലഭ്യമാക്കിയിരുന്ന മാര്‍ക്വെറ്റ് ക്ലിനിക്കും ഇതിനകം അടച്ചുപൂട്ടിയ ക്ലിനിക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശത്ത് ഗര്‍ഭഛിദ്രം ലഭ്യമായിരുന്ന ഏക ആരോഗ്യ കേന്ദ്രമാണിത്. പ്രതിവര്‍ഷം 1,000-ലധികം പേർ ഈ കേന്ദ്രത്തില്‍ എത്തിയിരുന്നു.

ഗര്‍ഭഛിദ്രം നിയമപരമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടകയാണ്. കഴിഞ്ഞ വര്‍ഷം 17 ക്ലിനിക്കുകള്‍ അടച്ച് പൂട്ടിപ്പോള്‍ ഈ വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ തന്നെ 17 ക്ലിനിക്കുകള്‍ അടച്ചുപൂട്ടി.

ഇല്ലിനോയി പോലുള്ള ഗര്‍ഭഛിദ്ര കേന്ദ്രങ്ങളായി മാറിയ സംസ്ഥാനങ്ങളും, മിഷിഗന്‍ പോല പ്രോ ചോയിസ് നിലപാടുകള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ച പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിയമപരമായ നിരോധനങ്ങളില്ലാത്തപ്പോഴും സാമ്പത്തികവും പ്രവര്‍ത്തനപരവുമായ വെല്ലുവിളികള്‍ മൂലം നിരവധി ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ അടച്ച് പൂട്ടേണ്ടി വരുന്നത് അമേരിക്ക പ്രോലൈഫ് വസന്തത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്.

ഡൊണാൾഡ് ട്രംപ് ഭരണകൂടം അധികാരമേറ്റെടുത്തതിന് പിന്നാലെ ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്കുള്ള ഫണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണ് അടച്ച് പൂട്ടലിന് പിന്നിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.