നൈജീരിയയിൽ തീവ്രവാദികളുടെ ആക്രമണം: 23 ക്രൈസ്തവരെ കൊലപ്പെടുത്തി; 18 പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ തീവ്രവാദികളുടെ ആക്രമണം: 23 ക്രൈസ്തവരെ കൊലപ്പെടുത്തി; 18 പേരെ തട്ടിക്കൊണ്ടുപോയി

അബൂജ: നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. ബോർണോ സംസ്ഥാനത്തെ കുകാവ കൗണ്ടിയിലെ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ നിന്നുള്ള സായുധ പോരാളികൾ 23 കർഷകരെയും മത്സ്യത്തൊഴിലാളികളെയും കൊലപ്പെടുത്തി. അക്രമികൾ 18 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. അവർ എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.

മേഖലയിലെ സംഘർഷം വിശകലനം ചെയ്യുന്നയാളും കലാപ വിരുദ്ധ നിരീക്ഷണ പ്രവർത്തനങ്ങളിൽ വിദഗ്ദ്ധനുമായ സാഗസോള മകാമ കൂട്ടക്കൊല സ്ഥിരീകരിച്ചു. ഗ്രാമീണ കാർഷിക, മത്സ്യബന്ധന സമൂഹങ്ങളിലെ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവണത ഈ ആക്രമണത്തിലും ഉണ്ടെന്ന് അദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ മേഖലയിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ഉത്തരവാദികളായവരെ അന്വേഷിച്ച് പ്രോസിക്യൂട്ട് ചെയ്യാനും നൈജീരിയൻ സർക്കാരിനോട് ആംനസ്റ്റി ഇന്റർനാഷണൽ സംഘടന ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.