റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തടവുകാരുടെ കൈമാറ്റം പൂർത്തിയായി; ആവസാന ഘട്ടം മോചിപ്പിച്ചത് 303 പേരെ വീതം

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തടവുകാരുടെ കൈമാറ്റം പൂർത്തിയായി; ആവസാന ഘട്ടം മോചിപ്പിച്ചത് 303 പേരെ വീതം

കീവ്: റഷ്യ-ഉക്രെയ്ൻ യുദ്ധത്തടവുകാരുടെ കൈമാറ്റം പൂർത്തിയായി. മെയ് 25ന് നടന്ന മൂന്നാമത്തെയും അവസാനത്തെയും കൈമാറ്റത്തിൽ 303 വീതം തടവുകാരെയാണ് ഇരുരാജ്യങ്ങളും മോചിപ്പിച്ചത്. മെയ് 16ന് ഇസ്താംബുളിൽ ആരംഭിച്ച സമാധാന ചർച്ചകളുടെ ഭാ​ഗമായാണ് യുദ്ധത്തടവുകാരെ കൈമാറാൻ തീരുമാനമായത്.

മൂന്ന് ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തടവുകാരുടെ കൈമാറ്റം നടന്നത്. ആദ്യ ഘട്ടത്തിൽ 390 പേരെ വീതവും രണ്ടാം ഘട്ടത്തിൽ 307 വീതം സൈനികരേയുമാണ് ഇരു രാജ്യങ്ങും മോചിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന്റെ അവസാന ഘട്ടത്തിൽ 303 യുദ്ധത്തടവുകാരെ ഉക്രെയ്ൻ തിരിച്ചെത്തിച്ചതായി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അറിയിച്ചു. കൈമാറ്റം വിജയകരമായി പൂ‍ർത്തിയായതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.

"ഈ കൈമാറ്റം വിജയകരമായി നടത്താൻ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച ടീമിനോട് ഞാൻ നന്ദി പറയുന്നു. റഷ്യൻ തടവിൽ നിന്ന് ഞങ്ങളുടെ എല്ലാ ആളുകളെയും ഞങ്ങൾ തീർച്ചയായും തിരികെ കൊണ്ടുവരും," സെലൻസ്‌കി എക്‌സിൽ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.