സിഡ്നി: സിഡ്നിയിലെ ചൈൽഡ്‌കെയർ സെന്ററിൽ ഈ വർഷം ആദ്യം ഉണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള മറൗബ്രയിലെ ഒരു ജൂത സ്‌കൂളിനും സിനഗോഗിനും സമീപം സ്ഥിതി ചെയ്യുന്ന ചൈൽഡ് കെയർ സെന്ററിനടത്താണ് സംശായസ്പദമായ രീതിയിൽ ജനുവരി 21ന് തീപിടുത്തം ഉണ്ടായത്.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളടക്കം അഗ്നിക്കിരയാകുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് അധികാരികൾ ഈ വിഷയത്തെ നോക്കി കാണുന്നത്. ജൂതന്മാർക്കെതിരെയുള്ള ആക്രമം ഓസ്ട്രേലിയയിൽ വർധിച്ച് വരുന്നതിനെടെയാണ് ഈ ആക്രമണവും നടന്നത്.
സിനഗോഗിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന ചൈൽഡ്‌കെയർ സെന്ററിന്റെ വേലിയിൽ യഹൂദ വിരുദവിരുദ്ധ മുദ്രാവാക്യങ്ങൾ ആക്രമികൾ പെയിന്റ് ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. അത്തരം സാഹചര്യത്തിലാണ് നാല് മാസങ്ങൾക്ക് ശേഷം അക്രമികളുടെ വീഡിയോ പൊലിസ് പുറത്തുവിട്ടത്.
വാഹനത്തിലെത്തിയ രണ്ട് പുരുഷന്മാരാണ് ആക്രമണം നടത്തിയത് എന്ന് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇരുണ്ട നിറമുള്ള ഹുഡ്ഡ് ജമ്പറുകൾ ധരിച്ചാണ് പുരുഷന്മാർ ആക്രമണം നടത്തിയത്. അക്രമികളെത്തിയ കറുത്ത ഓഡി സെഡാൻ വാഹനം കിംഗ്സ്ഗ്രോവിൽ നിന്ന് കണ്ടെത്തുകയും ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.