വാര്‍സോ: പോളണ്ടിൽ രണ്ടാം ലോകമഹായുദ്ധ കാലട്ടത്തിൽ വിശ്വാസത്തെപ്രതി ജീവൻ ത്യജിച്ച 15 സന്ന്യാസിനികൾ ഇനി വാഴ്ത്തപ്പെട്ടവർ. പോളണ്ടിലെ ബ്രനിയേവൊയിൽ നടന്ന ചടങ്ങിനിടെയാണ് വിശുദ്ധ കത്രീനായുടെ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളായ 15 പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.
ലിയൊ പതിനാലാമൻ പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ മർചേല്ലൊ സെമെറാറൊ തിരുക്കർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു.
ഈ 15 സന്ന്യാസിനികളും 1945 ജനുവരി 22നും നവമ്പർ 25നുമിടയ്ക്കാണ് വധിക്കപ്പെട്ടത്. ഇവരിൽ ചിലർ ഉടൻ തന്നെയും മറ്റു ചിലർ പീഢനങ്ങളേറ്റതിന്റെ ഫലമായി പിന്നീടും മരണമടയുകയായിരുന്നു. നിരീശ്വരവാദത്താലും കമ്മ്യൂണിസ്റ്റ് ആശയങ്ങളാലും പൂരിതരായ മേധാവികളും പടയാളികളും അടങ്ങിയ ചെമ്പട പോളണ്ടിൽ ഇരച്ചുകയറിയ ഒരു കാലഘട്ടത്തിലാണ് ഇവരെല്ലാം വധിക്കപ്പെട്ടത്.
മതവിരോധികളുടെ ഇടയിൽ നിന്ന് പലായനം ചെയ്യാൻ അവസരമുണ്ടായിട്ടും സ്വജീവൻ പണയപ്പെടുത്തി രോഗികളെയും അശരണരയെും അനാഥരെയും ശുശ്രൂഷിച്ച് അവിടെ തന്നെ കൂടുകയായിരുന്നു.