ഐസോടോപ്പ് പഠനം നടത്തണമെന്ന് കേരളം; മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തല്‍ തല്‍ക്കാലം മാറ്റിവച്ചു

ഐസോടോപ്പ് പഠനം നടത്തണമെന്ന് കേരളം; മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തല്‍ തല്‍ക്കാലം മാറ്റിവച്ചു

ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ ഡാം ബലപ്പെടുത്തല്‍ ആവശ്യം തല്‍ക്കാലം മാറ്റി വയ്ക്കാന്‍ മേല്‍നോട്ട സമിതി തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മുന്‍പ് ഐസോടോപ്പ് പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണിത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ഡാം സ്വീപേജില്‍ ഐസോടോപ്പ് പഠനം നടത്തണം. ഡാമിന്റെ മുന്‍വശത്തെ 110 അടി താഴെയുള്ള ഭാഗത്തെ കുഴികളും വിള്ളലും ആദ്യം അടയ്ക്കണം. 80 അടിക്കും 110 അടിക്കും ഇടയിലുള്ള ഭാഗവും പരിശോധിച്ച് അറ്റകുറ്റപ്പണികള്‍ നടത്തണം. തുടങ്ങിയ തീരുമാനങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു. ഡാമിന് ചുറ്റും സിസിടിവി സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് അംഗീകരിച്ചു.

സബ് കമ്മിറ്റി അമിത അധികാരത്തില്‍ ഇടപെടുന്നുവെന്ന പരാതി കേരളം ഉന്നയിച്ചിരുന്നു. ജലത്തിന്റെ അളവ് സംബന്ധിച്ച് തത്സമയ വിവരം എല്ലാ ദിവസവും നല്‍കണമെന്ന ആവശ്യവും കേരളം മുന്നോട്ടു വച്ചു. വള്ളക്കടവ്-മുല്ലപ്പെരിയാര്‍ റോഡിന്റെ നിലവിലെ രൂപം മാറ്റാതെ കല്ലിട്ട് ബലപ്പെടുത്താം എന്ന് കേരളം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.