ഉക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം

ഉക്രെയ്‌നിലെ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം

കീവ്: ഉക്രെയ്‌നിലെ ഖര്‍ക്കീവില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. 13 മലയാളി വിദ്യാര്‍ഥികള്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.

വിദ്യാര്‍ഥികള്‍ സൈന്യത്തിന്റെ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉടന്‍തന്നെ സഹായമെത്തും എന്ന പ്രതീക്ഷയിലാണ്‌ ഖര്‍ക്കീവിലെ മലയാളികള്‍. ഉക്രെയ്‌നിൽ ഇരുപതിനായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇതില്‍ ഇരുന്നോറോളം പേരെ മാത്രമാണ് നാട്ടിലെത്തിക്കാനായത്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി പോയ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പകുതി വഴിക്ക് അവസാനിപ്പിച്ച് മടങ്ങി.

 ഉക്രെയ്‌നിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തതോടെയാണ്‌ ഈ വിമാനങ്ങള്‍ മടങ്ങിയത്. അതേസമയം ഉക്രെയിനിലെ സ്ഥിതി ഇന്ത്യ നിരന്തരം നിരീക്ഷിക്കുണ്ടെന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.