'ഷെല്ലാക്രമണം തുടരുമ്പോഴും അഭയ കേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്; രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടും': വ്‌ളോഡിമിര്‍ സെലെന്‍സ്‌കി

'ഷെല്ലാക്രമണം തുടരുമ്പോഴും അഭയ കേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്;  രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടും': വ്‌ളോഡിമിര്‍ സെലെന്‍സ്‌കി

കീവ്: രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ ശത്രുക്കള്‍ക്ക് സാധ്യതയില്ലെന്നും രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങള്‍ പോരാടുമെന്നും സെലെന്‍സ്കി പറഞ്ഞു. അതേസമയം ബെല്‍ജിയം ഉക്രെയ്ന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും.

ഉക്രെയ്നിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മ്മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ ഉക്രെയ്നിന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.