ആണവ നിലയങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്ന് ഉക്രെയ്ന്‍; വികിരണം ഇല്ലെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സി

ആണവ നിലയങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്ന് ഉക്രെയ്ന്‍; വികിരണം ഇല്ലെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സി

കീവ്: റഷ്യയുടെ ആക്രമണത്തിൽ രാജ്യത്തെ രണ്ട് ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് ഉക്രെയ്ന്‍ വെളിപ്പെടുത്തി. ആണവ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഉള്ള കീവ്, ഖാർകീവ് മേഖലകളിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്.

എന്നാൽ ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ, സൈനിക നീക്കത്തിൽ തങ്ങൾക്ക് ആൾനാശം ഉണ്ടായെന്ന് റഷ്യ സ്ഥിരീകരിച്ചു. യുദ്ധം തുടങ്ങി ഇതുവരെ 4300 റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ഉക്രെയ്ന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്‍യാര്‍ പറഞ്ഞിരുന്നു.

റഷ്യന്‍ സൈന്യത്തിന്റെ 146 ടാങ്കുകളും 27 യുദ്ധവിമാനങ്ങളും 26 ഹെലികോപ്ടറുകളും തകര്‍ത്തെന്നും ഉക്രെയ്ന്‍ മന്ത്രി അറിയിച്ചു. അതേസമയം ഉക്രെയ്ന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ പിന്തുണ അറിയിച്ചിട്ടുണ്ട്. ബെലാറൂസിന് മേലും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാദ്ധ്യമങ്ങളെ വിലക്കാനും ധാരണയായി. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.