വിമര്‍ശകര്‍ വെറും കൊതുകുകള്‍; ഒറ്റുകാര്‍ രാജ്യം വിടണം: പുടിന്‍

വിമര്‍ശകര്‍ വെറും കൊതുകുകള്‍; ഒറ്റുകാര്‍ രാജ്യം വിടണം: പുടിന്‍

മോസ്‌കോ: യഥാര്‍ഥ രാജ്യസ്‌നേഹികളെയും ഒറ്റുകാരെയും കണ്ടെത്താന്‍ റഷ്യക്കാര്‍ക്കാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഉക്രെയ്ന്‍ അധിനിവേശത്തെ എതിര്‍ക്കുന്ന റഷ്യക്കാര്‍ വഞ്ചകരാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വിമര്‍ശകരെ കൊതുകുകളെന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്.

ആഭ്യന്തരപ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒറ്റുകാരെ പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ സര്‍വനാശമാണ് ഇവരുടെ ലക്ഷ്യമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യദ്രോഹികളാണെന്ന് തെളിഞ്ഞ ഒട്ടേറെപ്പേര്‍ റഷ്യയിലുണ്ടെന്നും ഇവര്‍ എത്രയും വേഗം ജോലി ഉപേക്ഷിച്ച് രാജ്യം വിടണമെന്നും റഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് ദമിത്രി പെസ്‌കോവ് പറഞ്ഞു. ഉക്രെയ്‌നിലെ സൈനിക നടപടിയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവുശിക്ഷ നല്‍കുന്ന നിയമം രാജ്യത്ത് കൊണ്ടു വന്നിട്ടുണ്ട്.

ഇതുപ്രകാരം വിദേശത്തു കഴിയുന്ന റഷ്യന്‍ ബ്ലോഗര്‍ വെറോണിക്ക ബെലോറ്റ് സെര്‍കോവ്‌സ്‌കയെ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.