നിരീശ്വരവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു; കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാവില്ല: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

 നിരീശ്വരവാദികള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിടുന്നു; കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാവില്ല: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുന്നതായി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്. കുടുംബവര്‍ഷ സമാപനത്തോടനുബന്ധിച്ച് നടന്ന കുടുംബോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ്വര്‍ക്ക് ഉണ്ടെന്ന് ഒരു സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായി ബിഷപ്പ് വ്യക്തമാക്കി. വിശ്വാസികളായ പെണ്‍കുട്ടികളെ ആണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസത്തില്‍ നിന്ന് അകറ്റുന്ന ഈ പ്രതിസന്ധി കാലത്ത് കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാന്‍ കഴിയില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ജസ്റ്റിസ് കുര്യന്‍ ജോസഫ് ചടങ്ങില്‍ വിഷയാവതരണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍
മാര്‍ തോമസ് തറയില്‍ മുഖ്യ പ്രഭാഷണം നടത്തി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.