മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് മൂന്ന് മലയാളി വൈദികര്‍

മൂന്ന് ദിവസത്തിനിടെ മരണപ്പെട്ടത് മൂന്ന് മലയാളി വൈദികര്‍

കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നമ്മെ വിട്ടു പിരിഞ്ഞത് മൂന്ന് മലയാളി വൈദികര്‍.കോട്ടയം അതിരൂപതാംഗവും ഒ.എസ്.ബി സന്യാസ സമൂഹാംഗവുമായ ഫാ.ഷാജി പടിഞ്ഞാറേക്കുന്നേല്‍(54), ചങ്ങനാശേരി അതിരൂപതയിലെ മുതിര്‍ന്ന വൈദികനും എസ്.ബി കോളജിലെ ലൈബ്രറി വിഭാഗം മുന്‍ ഡയറക്ടറുമായ ഫാ.ജോസ് വിരുപ്പേല്‍(64), സാഗര്‍ രൂപതയുടെ മുന്‍ വികാരി ജനറാള്‍ ഫാ.ജോസഫ് ചിറയത്ത്(80) എന്നിവരാണ് മരണമടഞ്ഞത്.

രക്താര്‍ബുദത്തിന് ചികത്സയിലായിരുന്ന ഫാ.ഷാജി പടിഞ്ഞാറേക്കുന്നേല്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇറ്റലിയിലെ ലിവര്‍ണോ ആശുപത്രിയിലാണ് മരണപ്പെട്ടത്. കടുത്തുരുത്തി പാഴ്ത്തുരുത്തി എസ്.കെ.പി.എസ് സ്‌കൂളിലെ അസിസ്റ്റന്റ് മാനേജര്‍ കൂടിയായിരുന്നു അദ്ദേഹം. 1999 ഡിസംബര്‍ 27 നായിരുന്നു തിരുപ്പട്ടം സ്വീകരിച്ചത്. സംസ്‌കാരം പിന്നീട് നടക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫാ ജോസ് വിരിപ്പേല്‍ മരണമടഞ്ഞത്. ഭൗതിക ശരീരം നാളെ ഉച്ചയ്ക്ക് ഒന്നിന് ചങ്ങനാശേരി എസ്.ബി കോളജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വെഞ്ചെമ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍.

സാഗര്‍ രൂപതയുടെ മുന്‍ വികാരി ജനറാളായിരുന്ന ഫാ.ജോസഫ് ചിറയത്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. മറ്റം ഫൊറോന പള്ളിയില്‍ സംസ്‌കാരം നടത്തി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.