സജി ചെറിയാന്റെ സത്യ പ്രതിജ്ഞ; ഗവര്‍ണര്‍ നിയമോപദേശം തേടി

സജി ചെറിയാന്റെ സത്യ പ്രതിജ്ഞ; ഗവര്‍ണര്‍ നിയമോപദേശം തേടി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രി സഭയിലേക്ക് എടുക്കുന്നതില്‍ നിയമോപദേശം തേടി ഗവര്‍ണര്‍. കോടതി കേസ് തീര്‍പ്പാകാത്തതിനാല്‍ നിയമ തടസമുണ്ടോ എന്നാണ് ഗവര്‍ണര്‍ സ്റ്റാന്റിങ് കൗണ്‍സിലിനോട് ആരാഞ്ഞത്.

മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.