ബസുകളിൽ ക്യാമറ നിർബന്ധമാക്കി സർക്കാർ

ബസുകളിൽ ക്യാമറ നിർബന്ധമാക്കി സർക്കാർ

കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ ബസുകളിലും ക്യാമറ നിർബന്ധമാക്കി സർക്കാർ. സ്വകാര്യ ബസുകളുടെ നിയമലംഘനവും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

ബസുകളുടെ അകവും പുറവും കാണാനാകും വിധം രണ്ട് ക്യാമറകള്‍ ഈ മാസം 28ന് മുന്‍പ് ഘടിപ്പിക്കണമെന്നാണു നിര്‍ദേശം. 

ഒരു ക്യാമറയ്ക്ക് നാലായിരം രൂപ ചെലവെന്നാണ്  കണക്കാക്കിയിരിക്കുന്നത്. പകുതി ചെലവ് റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുഴുവന്‍ തുകയും നല്‍കും. 

7,686 ബസുകളാണ് സംസ്ഥാനത്താകെ സര്‍വീസ് നടത്തുന്നത്. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.