തിരുവനന്തപുരം: ലോ കോളജ് സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന 60 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പത്ത് മണിക്കൂർ നേരത്തെ ഉപരോധ സമരത്തിനിടെ അസിസ്റ്റന്റ് പ്രൊഫസർ വി.കെ. സഞ്ജുവിനെ ആക്രമിച്ചതിനാണ് കേസ്. ദേഹോപദ്രവം ഏൽപ്പിക്കൽ, അന്യായമായി തടങ്കൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നിവയാണ് ഇവർക്കെതിരെയുമുള്ള കുറ്റങ്ങൾ. വി.കെ. സഞ്ജുവിന്റെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
നേരത്തെ കെ.എസ്.യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ 24 എസ്.എഫ്.ഐ പ്രവർത്തകരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 21 അധ്യാപകരെ മുറിയിൽ പൂട്ടിയിടുകയും വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തത്.