ക്രിസ്‌മസ്സ് ഒരാഘോഷമാണ്. ഈശോ തന്റെ ജനനവും, ജീവിതവും, സഹനവും, മരണവും, ഉതഥാനവുമെല്ലാം ആഘോഷിച്ചവൻ. ആധിയുടെയും വ്യാധിയുടെയും ഈ കാലഘട്ടത്തിൽ ജീവിതത്തിലെ പ്രയാസങ്ങളെ ഒക്കെ മറന്നുകൊണ്ട് നമുക്ക് പുൽക്കൂട്ടിൽ പിറന്നവനോടൊപ്പം ജീവിതം ആഘോഷിക്കാം. കാനായിലെ കല്യാണവീട്ടിൽ അമ്മയായ മാറിയത്തോടൊപ്പം പോയി അവരുടെ വിഷമത്തിൽ അവരെ സഹായിച്ച ഈശോയെപ്പോലെ നമുക്കും നമ്മുടെ സഹോദരങ്ങളുടെ, കഷ്ടപ്പെടുന്ന കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ സാധിക്കണം. അതായിരിക്കട്ടെ ഈ ക്രിസ്മസിന്റെ പ്രധാന ആഘോഷം.