ഗുവാഹത്തിയിലെ വാഹനാപകടത്തില്‍ മരിച്ച ഏഴു പേരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍: അപകട കാരണം അമിത വേഗം

ഗുവാഹത്തിയിലെ വാഹനാപകടത്തില്‍ മരിച്ച ഏഴു പേരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍: അപകട കാരണം അമിത വേഗം

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ ഇന്ന് പുലര്‍ച്ചെ അമിത വേഗതയിലെത്തിയ എസ്യുവി പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നഗരത്തിലെ ജലൂക്ബാരി മേല്‍പ്പാലത്തിന് സമീപമാണ് അപകടം. അമിത വേഗതയിലെത്തിയ എസ്യുവി റോഡ് ഡിവൈഡറിന് മുകളിലൂടെ കടന്ന് എതിര്‍വശത്ത് നിന്ന് വന്ന പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സ്‌കോര്‍പിയോ എസ്യുവിയില്‍ 10 യാത്രക്കാരുണ്ടായിരുന്നു. എസ്യുവിയും പിക്ക്-അപ്പ് ട്രക്കും തിരിച്ചറിയാന്‍ കഴിയാത്തവിധം തകര്‍ന്നു. അസം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ്.

അമിത വേഗതയിലെത്തിയ സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ബൊലേറോ പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.