ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സന്ദര്‍ശിച്ചു

ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് സന്ദര്‍ശിച്ചു

ബാലസോര്‍: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ബാലസോര്‍ ജില്ലാ ആശുപത്രിയില്‍ എത്തി ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരെ കണ്ടു. ബെംഗളൂരു-ഹൗറ എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറോമാണ്ടല്‍ എക്സ്പ്രസ് എന്നീ രണ്ട് എക്സ്പ്രസ് ട്രെയിനുകളും ബാലസോറിലെ ഒരു ഗുഡ്സ് ട്രെയിനും ഉള്‍പ്പെട്ട ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 238 ആയി ഉയര്‍ന്നതായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

നേരത്തെ ഒഡീഷ മുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ഒഡീഷ സര്‍ക്കാര്‍ ഇന്ന് ദുഖാചരണമാണ്.

ഇന്ന് പുലര്‍ച്ചെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകട സ്ഥലത്തെത്തി അപകടത്തെക്കുറിച്ച് വിശദമായ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വിശദമായ ഉന്നതതല അന്വേഷണം നടത്തുമെന്നും റെയില്‍ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.