ബിപോര്‍ജോയ് ശക്തി കുറഞ്ഞു; വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം

ബിപോര്‍ജോയ് ശക്തി കുറഞ്ഞു; വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം

ന്യൂഡല്‍ഹി: ബിപോര്‍ജോയ് ചുഴലിക്കാറ്റിന് നിലവില്‍ ശക്തി കുറഞ്ഞു തുടങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദ്വാരകയില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോഴുള്ളത്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായി മാത്രം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15 വരെ കടലില്‍ മത്സ്യ ബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശ ഗുജറാത്തില്‍ കനത്ത മഴയും കാറ്റും തുടരും.

അതേസമയം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം നേരിട്ടു. ഡല്‍ഹി ഹരിയാന, പഞ്ചാബ്, എന്നിവിടങ്ങളിലും ജമ്മു കശ്മീരിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, ഇത്തിള്‍പറമ്പ്, വാറങ്കോട്, താമരക്കുഴി, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞത്.

അസാധാരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് ഈ പ്രദേശത്തുള്ളവര്‍ പറയുന്നത്. എന്നാല്‍ മറ്റ് കാര്യമായ പ്രശ്നങ്ങളൊന്നും ഇവിടങ്ങളില്‍ ഉണ്ടായിട്ടില്ല.

അതിനിടെ ഈ മാസം 15 ന് ബിപോര്‍ജോയ് ചുഴലിക്കാറ്റ് സൗരാഷ്ട്ര തീരം തൊടുമെന്ന് കോന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്ത് ഗുജറാത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.