സാമൂഹ്യ മാദ്ധ്യമത്തിൽ ഇസ്രായേലിനെ പിൻന്തുണച്ച ഇന്ത്യൻ നേഴ്സിനെതിരെ പരാതി

സാമൂഹ്യ മാദ്ധ്യമത്തിൽ ഇസ്രായേലിനെ പിൻന്തുണച്ച ഇന്ത്യൻ നേഴ്സിനെതിരെ പരാതി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നേഴ്സി നേതിരെ പരാതിയുമായി സ്വദേശി അഭിഭാഷകൻ രംഗത്ത്. സാമൂഹ്യ മാദ്ധ്യമത്തിൽ ഇസ്രായേലിനെ അനുകൂലിച്ച് പോസ്റ്റിട്ടതാണ് പരാതിക്കാധാരം.

ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ ഹമാസിനെ അനുകൂലിക്കുന്ന ഗൾഫ് രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. രാജ്യത്തിൻ്റെ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരോട് കർശന ശിക്ഷണ നടപടികൾ രാജ്യം സ്വീകരിക്കാറുണ്ട്. അഞ്ചു വർഷത്തിൽ കുറയാത്ത തടവോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റമാണ് പ്രവാസിയായ നഴ്സ് ചെയ്തിരിക്കുന്നത്.

രാജ്യത്തിൻ്റെ നിയമ സംവിധാനത്തിനകത്ത് നിന്നു വേണം പ്രവാസികൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെയുള്ള ഇത്തരം പ്രതികരങ്ങൾ നടത്തേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.