സ്‌കൂള്‍ ബസ് തട്ടി മലയാളിയായ മൂന്നുവയസുകാരന് ഖത്തറില്‍ ദാരുണാന്ത്യം

സ്‌കൂള്‍ ബസ് തട്ടി മലയാളിയായ മൂന്നുവയസുകാരന് ഖത്തറില്‍ ദാരുണാന്ത്യം

ദോഹ: ഖത്തറിൽ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ മൂന്ന് വയസുക്കാരൻ ആണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം നടന്നത്. സ്ക്കൂൾ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി. മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.