ഇസ്രയേല്‍ ആക്രമണത്തില്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍

ഇസ്രയേല്‍ ആക്രമണത്തില്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു; കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍

ഡമാസ്‌കസ്: സിറിയയിലെ ഡമാസ്‌കസില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.

ഡമാസ്‌കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതല നിര്‍വഹിച്ചു വരികയായിരുന്നു സഈദ് റാസി മൗസവി.

സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ താക്കീത് നല്‍കി. ഇസ്രയേലിന്റെ വേവലാതിയും കഴിവില്ലായ്മയുമാണ് മൗസവിയുടെ വധത്തിന് പിന്നിലെന്ന് ഇറാന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.