വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു; വയനാട്ടില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നു; വയനാട്ടില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മാനന്തവാടി: വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. ഫാര്‍മേഴ്‌സ് റിലീഫ് ഫോറമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ല. മനസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.

വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നത്. വയനാട്ടില്‍ കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷക സംഘടനകള്‍ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകള്‍ ആരോപിച്ചു.

അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ ജനങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളെ വളഞ്ഞപ്പോള്‍ മാത്രമാണ് കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതെന്നും പ്രതിനിധികള്‍ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.